കാഞ്ഞങ്ങാട്
പന്ത്രണ്ടുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അജാനുർ കൊളവയലിലെ കെ സനലിനെയാണ് ഹൊസ്‌ദുർഗ് ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജ് പി സുരേഷ് കുമാർ ശിക്ഷിച്ചത്. 2017 നവംബർ 18ന് വൈകീട്ട് കുളികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഹൊസ്‌ദുർഗ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് പബ്ലിക്ക് പ്രോസിക്യൂട്ടർ പി ബിന്ദു ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..