25 April Thursday

"പ്രതിക്കായി ബിജെപി നേതാവ്‌ ഇടപെട്ടു'; വൈപ്പിനിലെ സിന്ധുവിന്റെയും മകന്റെയും മരണത്തിൽ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

വൈപ്പിൻ > വൈപ്പിൻ നായരമ്പലത്ത് അമ്മയും മകനും ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതിയായ ബിജെപിക്കാരനായി നേതാക്കളും ഇടപെട്ടുവെന്ന്‌ ബന്ധുക്കൾ. സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സഹോദരൻ ജോജോ ആവശ്യപ്പെട്ടു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധു (42), മകൻ അതുൽ (17) എന്നിവരാണ്‌ പൊള്ളലേറ്റു മരിച്ചത്.

അയൽവാസിയും ബിജെപി പ്രവർത്തകനുമായ പി ടി ദിലീപ്‌ നിരന്തരം ശല്യം ചെയ്യുന്നുവെന്ന്‌ കാണിച്ച്‌ സിന്ധു ഞാറയ്‌ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്ത ദിവസം പൊലീസ് ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. ദിലീപ് എത്തിയപ്പോള്‍ കൂടെ ഒരു ബിജെപി നേതാവുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും തീര്‍ത്തുതരണം എന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടുവെന്നും ജോജോ പറഞ്ഞു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടാംവാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ദിലീപ്.

കുറച്ചുനാൾ മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ജോജോയെ അടക്കം പലതവണ തവണ മര്‍ദ്ദിച്ചു. ഇതോടെയാണ് സിന്ധു പരാതി നല്‍കിയത്‌. ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ ആളുണ്ടെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.

പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ദിലീപിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ്‌ പൊലീസ് പറയുന്നത്‌. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കതക് തകര്‍ത്താണ് നാട്ടുകാര്‍ അകത്തുകടന്നതെന്നും പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top