കണ്ണൂർ> കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടർച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരന്റെ വാക്കുകളാണ് അണികള്‍ക്ക് പ്രചോദനം. ധീരജിന്റ കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. സുധാകരൻ കൊലപാതകികളെ ന്യായീകരിച്ചത് അവർക്ക് വേണ്ടപ്പെട്ടവരായതിനാലാണെന്നും എം വി ജയരാജൻ പറഞ്ഞു.
അക്രമവും തിരിച്ചടിയും സിപിഐ എം നയമല്ല. സമാധാനപരമായ ജനകീയ പ്രതിഷേധമാണ് വേണ്ടതെന്നും എം വി ജയരാജൻ കൂട്ടിചേർത്തു. എസ്എഫ്ഐക്കാര്‍ വഴിക്ക് വച്ച ചെണ്ട അല്ല. സിപിഐ എം ഭൂമിക്ക് താഴെ ക്ഷമിച്ചാണ് നില്‍ക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
കെ സുധാകരന്‍ പ്രസിഡന്റായതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലായെന്ന് സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പറഞ്ഞു. ധീരജിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ക്രിമിനലുകള്‍ ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും പി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..