ചേലക്കര> തൃശൂർ പൈങ്കുളത്ത് ചെത്തു തൊഴിലാളിയെ വെട്ടിക്കൊന്നു . വാഴാലിപ്പാടം സ്വദേശി വാസുദേവൻ (56) ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് സംഭവം. വാസുദേവന്റെ സുഹൃത്ത് ഗിരീഷ് ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
വാസുദേവന്റെ മറ്റൊരു സുഹൃത്ത് ജയനും വെട്ടുകൊണ്ടു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെത്തുതൊഴിലാകളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു. വാസുദേവന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വാസുദേവന്‍റെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലാണ്. കൃത്യത്തിന് ശേഷം റോഡിലൂടെ വരുമ്പോഴാണ് ഓട്ടോ ഡ്രെെവറായ ജയനേയും വെട്ടിയത്. മാടുകളെ തീറ്റാനായി കൊണ്ടു പോകുകയായിരുന്നു ജയൻ. തലക്കും നെഞ്ചിനുമാണ് ജയന് പരിക്ക്.
ചെറുതുരുത്തി പോലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗിരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..