29 March Friday

സുധാകരനെതിരെ പൊട്ടിത്തെറിച്ച്‌ മുല്ലപ്പള്ളി; "കെപിസിസി പ്രസിഡന്റിനെ ഊഴം നോക്കി കാണേണ്ട ഗതികേടില്ല'

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തിരുവനന്തപുരം > ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന കെ സുധാകരന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റിനെ അനുവദിച്ച്‌ തരുന്ന സമയത്ത്‌ പോയി കാണേണ്ട ഗതികേട്‌ തനിക്കില്ലെന്ന്‌ മുല്ലപ്പള്ളി പൊട്ടിത്തെറിച്ചു. കഴിഞ്ഞ 50 വർഷമായിട്ട്‌ ഏതെങ്കിലും കെപിസിസി അധ്യക്ഷനെ കാണാൻ തനിക്ക്‌ ഈ ഗതി വന്നിട്ടില്ല. വി എം സുധീരൻ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കാതെ കോൺഗ്രസിന്‌ മുന്നോട്ടുപോകാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന സുധാകരന്റെ വാദം അിസ്ഥാനരഹിതമാണ്‌. സുധാകരനെ ഊഴം വച്ച്‌ കാത്തിരുന്ന കാണേണ്ട ഗതികേടില്ല, അങ്ങനെവന്നാൽ കെപിസിസി പ്രസിഡന്റിനെ കാണുന്ന അവസാനത്തെ ആളായിരിക്കും താനെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഫോൺ വിളിച്ചാൽ എടുക്കില്ല എന്ന പരാതി ആർക്കെങ്കിലും ഉണ്ടായതായി ഇത്രകാലത്തെ രാഷ്‌ട്രീയ ജീവിതത്തിൽ അറിയില്ല. മുതിർന്ന നേതാക്കളെ ചൂണ്ടി മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിക്കും സുധീരനും 20 മിനിറ്റ്‌ സമയം അനുവദിച്ച്‌ നൽകിയെന്നായിരുന്നു സുധാകരന്റെ പരാമർശം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top