16 April Tuesday
21 ക്യാമ്പ്‌ തുറന്നു ,1079 പേരെ മാറ്റിപ്പാർപ്പിച്ചു

മുല്ലപ്പെരിയാർ ഇന്ന്‌ തുറക്കും ; ഇടുക്കി അണക്കെട്ടും തുറക്കേണ്ടിവരും

സ്വന്തം ലേഖകൻUpdated: Friday Oct 29, 2021

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി മന്ത്രി റോഷി അഗസ്റ്റിനും സംഘവും
വ്യാഴാഴ്ച സ്പിൽവേ സന്ദർശിക്കുന്നു


ഇടുക്കി
കനത്ത മഴയിൽ ജലനിരപ്പ്‌ കൂടിയതോടെ മുല്ലപ്പെരിയാർ അണക്കെട്ട്‌ ഇന്ന്‌ രാവിലെ ഏഴിന്‌ തുറക്കും.  ഷട്ടറില്ലാത്ത ഗ്രാവിറ്റി അണക്കെട്ടായതിനാൽ വശത്തുള്ള സ്‌പിൽവേകളിലൂടെയാണ്‌ ഇടുക്കിയിലേക്ക്‌ വെള്ളം ഒഴുക്കുക. 13 സ്‌പിൽവേ ഷട്ടറിൽ അഞ്ചെണ്ണമാണ്‌ തുറക്കുക. സെക്കൻഡിൽ 3108 ഘനയടി വെള്ളമാണ്‌ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌. ഇതിൽ 2300 ഘനയടി തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ട്‌. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി.

വ്യാഴം രാവിലെമുതൽ ജാഗ്രതാനിർദേശം നൽകി. വെള്ളം ഒഴുകുന്ന ഏഴ്‌ വില്ലേജിലായി 21 ക്യാമ്പ്‌ തുറന്നു. 350  കുടുംബങ്ങളിലെ 1079 പേരെ മാറ്റിപ്പാർപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അവലോകനയോഗത്തിനുശേഷം പറഞ്ഞു. വെള്ളം സ്‌പിൽവേയിലൂടെ പെരിയാറിലെത്തി 38 കിലോമീറ്റർ പിന്നിട്ടാണ്‌ ഇടുക്കി സംഭരണിയിലെത്തുക. ജനവാസമേഖലയായ വള്ളക്കടവിൽ വെള്ളമെത്താൻ 25 മിനിറ്റെടുക്കും. ജലനിരപ്പ്‌ 136 അടിയിൽനിന്ന്‌ 142 ആയി ഉയർത്തിയ 2014ൽ ഉൾപ്പെടെ മൂന്നുതവണയാണ്‌ ഇടുക്കിയിലേക്ക്‌ വെള്ളം ഒഴുക്കിയത്‌. ഈ വെള്ളംകൂടി എത്തുന്നതോടെ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top