കൊച്ചി> നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടതായി റിമാൻഡ് റിപ്പോർട്ട്. കല്യാണത്തിന് നൽകിയ സ്വർണത്തിനുപുറമേ കൂടുതൽ സ്വർണം ഭർത്താവ് മുഹമ്മദ് സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടു.
സുഹൈലിന് കച്ചവടം തുടങ്ങാനായി 40 ലക്ഷം രൂപ മൊഫിയയുടെ കുടുംബത്തോട് ആവശ്യപ്പെടാൻ നിരന്തരമായി സമ്മര്‍ദ്ധംചെലുത്തി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഈ പീഡനങ്ങൾ സാഹിക്കാതായതോടെയാണ് മൊഫിയ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്.
പിന്നീട് ഒന്നാംതലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി കാണിച്ച് മൊഫിയയുടെ വീട്ടിലേക്ക് സുഹൈൽ കത്തയച്ചു. മൊഫിയയ്ക്ക് മാനസിക പ്രശ്നമാണെന്നും ഇതുമറച്ചുവച്ചാണ് കല്യാണം നടത്തിയതെന്നും അതിനാൽ ബന്ധംവേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പള്ളയിലും കത്ത് നൽകി. തുടർന്നുണ്ടായ മാനസീക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..