19 April Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം: റിസോർട്ട്‌ ഉടമയും ഏജന്റും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കൊല്ലം > നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുവാൻ സൗകര്യം ഒരുക്കിയതിന്‌ ഏജന്റായി പ്രവർത്തിച്ചയാളും റിസോർട്ട്‌ ഉടമയും പൊലീസ് പിടിയിലായി.

റിസോർട്ട് ഉടമ വർക്കല കരുനീലക്കോട് ദിലി ദിൻസ് വീട്ടിൽ ദിനകർ (54), ഏജന്റ്‌ വർക്കല ഇടവ കാട്ടുംപുറം പുറ്റിൽ ക്ഷേത്രത്തിനു സമീപം കാട്ടുംപുറം പനമുട്ടം വീട്ടിൽ ഷിമ്പു എന്ന റഫീക്‌ (30) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കൂട്ടിക്കട രത്നവിഹാറിൽ രാഹുലും രണ്ടു സഹായികളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വർക്കലയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്‌.

സമൂഹമാധ്യമം വഴിയുള്ള പരിചയത്തിലാണ്‌ പ്രതികൾ റിസോർട്ടിൽ പീഡനത്തിന് സൗകര്യം ഒരുക്കി നൽകിയത്. ഇവരെ വർക്കലയിൽനിന്നാണ്‌ പിടികൂടിയത്‌. കൊല്ലം ഈസ്റ്റ് ഇൻസ്‌പെ‌ക്‌‌‌ട‌ർ ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രജീഷ്, രാജ്‌‌‌മോഹൻ, സിപിഒമാരായ രാജഗോപാൽ, ശ്രീകൃഷ്‌‌‌ണ, വിനോദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top