തിരുവനന്തപുരം> തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെ ടി ജലീല്‍ എംഎല്‍എയുടെയും മരട് അനീഷിന്റെയും പേരില്‍ പെരുന്തല്‍മണ്ണ സ്വദേശി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സ്വപ്‌ന രംഗത്തെത്തിയത്. ഭീഷണി ശബ്ദത്തില്‍ കെ ടി ജലീലിന്റെ പേര് പറയുന്ന ഭാഗം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍, ആ ഭാഗം മാത്രം റെക്കോര്‍ഡ് ചെയ്തിതില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു
തനിക്കും മകനും ജീവന് ഭീഷണിയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയായിരുന്നു ഇത്തവണ സ്വപ്ന സുരേഷിന്റെ വാര്‍ത്താ സമ്മേളനം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും സ്വപ്‌ന പറയുന്നു
ഭീഷണി കോള്‍ ലഭിച്ചെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്‌ന വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..