പാലക്കാട്> ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നിതിക്കുംവേണ്ടി പാലക്കാട് കോട്ടയ്‌ക്കുമുന്നിൽ നടന്ന ചരിത്ര സമരത്തിന്റെ 52–-ാം വാർഷികം ബുധനാഴ്‌ച ആചരിച്ചു.
1967ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാരിനെ 1969ൽ ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചതിനെതിരെയാണ് ഡിസംബർ ഒന്നിന് നടന്ന സിപിഐ എം സമരം. സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ നാലുപേരാണ് രക്തസാക്ഷിത്വം വരിച്ചത്.
സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്‌ച രാവിലെ നാല് കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗം നടന്നു. പാലക്കാട് കോട്ടയ്‌ക്ക് മുന്നിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, ഗിരിജ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..