കൽപ്പറ്റ> കോട്ടത്തറ വണ്ടിയാംപെറ്റയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഗുരുതര പരിക്കേറ്റ ബന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെച്ചന ചുണ്ട്രങ്ങോട് കുറിച്യകോളനിയിലെ ജയൻ (37) ആണ് മരിച്ചത്. ബന്ധുവായ ചുണ്ട്രങ്ങോട് സരുൺ (27) ആണ് ചികിത്സയിലുള്ളത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ബന്ധുക്കളായ ചന്ദ്രൻ, കുഞ്ഞിരാമൻ എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് സംഭവം. കോളനിയിൽനിന്നും അഞ്ച് കിലോമീറ്റർ അകലെ സരുണിന് നെൽകൃഷിയുണ്ട്. അവിടേക്ക് മരണപ്പെട്ട ജയന്റെ വാഹനത്തിൽ പോയതായിരുന്നു നാലുപേരും. വയൽക്കരയിൽവച്ചാണ് സംഭവം. ജയന്റെ കഴുത്തിനാണ് വെടിയേറ്റത്. കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും ജയൻ മരിച്ചിരുന്നു.
സരുണിന് ചുമലിലിലും മുഖത്തുമാണ് പരിക്കേറ്റത്. കമ്പളക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..