25 April Thursday

ശിവശങ്കറിനെ 23 വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


കൊച്ചി> സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുടെഅറസ്റ്റ് ഹൈക്കോടതി വിലക്കി. ശിവശങ്കറിനെ
23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എൻഫോഴ്സ്മെൻറിന് നിർദേശം നൽകി. ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ്
ജസ്റ്റീസ് അശോക് മേനോന്റെ ഉത്തരവ്.

ജാമ്യാപേക്ഷയിൽ 23 നകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ എൻഫോഴ്സ്മെൻറിന് കോടതി നിർദേശം നൽകി.അന്വേഷണം  നൂറു ദിവസം പിന്നിട്ടെന്നും  തൊണ്ണുറ് മണികൂറോളം ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും ശിവശങ്കറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു
ബോധിപ്പിച്ചു.

പാസ്പോർട്ടും മറ്റ് രേഖകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടും ഇന്ന് ഹാജരാകാൻ നിർദേശിച്ച് ഇന്നലെ അടിയന്തര നോട്ടീസ് കിട്ടിയെന്നും ഇന്ന് ഹാജരാകുമെന്നും അറസ്റ്റ് ചെയ്യരുതെന്നും ശിവശങ്കർ അറിയിച്ചു.

ശിവശങ്കർ പ്രതിയല്ലന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലന്നും എൻഫോഴ്സ്മെന്റിന് വേണ്ടിഅഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു.കേസ് 23ലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top