തിരുവനന്തപുരം > എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി തട്ടിപ്പുകേസ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ അനുയായികൾ ഉൾപ്പെടെ വഞ്ചനയാണെന്ന് പരാതിപ്പെട്ടിട്ടുണ്ട്. നേതൃത്വത്തെ വിശ്വസിച്ചാണ് ചെയ്‌തതെന്നാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ കേസന്വേഷണം വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ടുപോകും. ആരും രക്ഷപ്പെട്ടുകളയാമെന്ന് കരുതേണ്ട. ഇത്തരത്തിൽ പണം തട്ടിയെടുത്ത് മറ്റിടങ്ങളിൽ കൊണ്ടുപോയി നിക്ഷേപിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..