കൊച്ചി > തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉജ്ജ്വല വിജയം.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ അനന്തു രമേശന്‍ മൂവായിരം വോട്ട് എണ്ണാൻ ബാക്കിനിൽക്കെ 9490 വോട്ടിന് മുന്നിലാണ്. സിപിഐ എമ്മിലെ ദെലീമ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 3498 ആയിരുന്നു എൽഡിഎഫ് ഭൂരിപക്ഷം.
പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന്‍ വിജയിച്ചു.. 9270 വോട്ടിനാണ് വിജയം. കെ പ്രേംകുമാര്‍, ഒറ്റപ്പാലം എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കോഴിക്കോട് ജില്ലയിലെ നന്മണ്ട ജില്ലാഡിവിഷനില്‍ എല്‍ഡിഎഫിന് വിജയം. 6753 വോട്ടിനാണ് വിജയം. മഹിളാ അസോസിയേഷൻ കക്കോടി ഏരിയാ സെക്രട്ടറിയും, സി പി ഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമായ റസിയ തോട്ടായിയാണ് വിജയിച്ചത്. 2020ല്‍ വിജയിച്ച കാനത്തില്‍ ജമീല കൊയിലാണ്ടി എംഎല്‍എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനില്‍ സിപിഐ എമ്മിലെ ആര്‍ പി നന്ദുരാജ് ഉജ്ജ്വല വിജയം നേടി. 463വോട്ടിന്റെയാണ് ഭൂരിപക്ഷം. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് തിരുവാമ്പാടി എംഎൽഎയായതോടെ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..