തിരുവനന്തപുരം
കെ സുധാകരന് ഒരു ആരോഗ്യപ്രശ്നവുമില്ലെന്നും കെപിസിസി അധ്യക്ഷനായി തുടരുമെന്നും രമേശ് ചെന്നിത്തല. ജയന്തിനെ അറ്റാച്ച്‌ഡ് സെക്രട്ടറി എന്ന പുതിയ തസ്തിക നൽകിയത് സ്വാഭാവിക നടപടിയാണ്. അധ്യക്ഷൻ നല്ല നിലയിൽ പ്രവർത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെ മാറ്റണമെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് അടക്കമുള്ള മറുപടിയായാണ് കെപിസിസിയിലെ രക്തസാക്ഷിത്വ ദിനാചരണത്തിൽ ചെന്നിത്തല നടത്തിയ പ്രസംഗം.
അതേസമയം, ജോഡോയാത്ര സമാപനവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എടുത്ത നിലപാടിന് വിരുദ്ധമായി ചെന്നിത്തല പ്രസംഗിച്ചത് തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കശ്‌മീരിൽ നടന്ന സമാപനയാത്രയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചതാണെന്നും പങ്കെടുക്കുന്നതും വരാത്തതും അവരവരുടെ സൗകര്യമാണെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞത്. പ്രതിപക്ഷ പാർടികളുടെ സംഗമമായി അല്ല പരിപാടി നടത്തിയതെന്നും കോൺഗ്രസ് യാത്രയുടെ സമാപനം മാത്രമാണെന്നും കെ സി വേണുഗോപാലും തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. എന്നാൽ, സമാപനത്തിൽ സിപിഐ എം പങ്കെടുക്കാത്തതിനെ ചെന്നിത്തല മോശം ഭാഷയിലാണ് വിമർശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..