കോഴിക്കോട്> നാല് ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പുതിയറ സ്വദേശി തച്ചറക്കൽ മുജീബിനെയാണ് (43) മെഡിക്കൽ കോളേജ് പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തത്. അസി കമീഷണർ കെ സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുജീബിന്‍റെ പുതിയറിയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പത്ത് ചാക്കുകളിലായി ഹൻസ് കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസുകളിൽ പാർസൽ എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന പുകയില ഉത്പന്നം നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കടക്കം വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷമായി പുകയില ഉത്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് എസ് ഐ വി വി ദീപ്തി, എ എസ് ഐ ഷിബിൽ ജോസഫ്, സീനിയർ സിവൽ പൊലീസ് ഓഫിസർ മധു, സിവിൽ പൊലീസ് ഓഫിസർ ഇ വിനീഷ് കുമാർ, ഹോംഗാർഡ് ബിജു എന്നിവരടങ്ങന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..