കൊട്ടാരക്കര > വീട്ടമ്മയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 21-നാണ് വാളകം അണ്ടൂർ വടക്കേവിള വീട്ടിൽ ബിജിയെ (40, സന്ധ്യ) ഭർത്താവ് പാറങ്കോട് മുകളുവിള വീട്ടിൽ മണിക്കുട്ടന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടികളില്ലാത്തതിന്റെ പേരിൽ ബിജിയെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി അമ്മ രമണി കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാറിന് നൽകിയ പരാതിയിൽ പറയുന്നു. ബിജി മരിച്ചതിന്റെ തലേദിവസം രാത്രി ഭർത്താവ് വഴക്കിട്ടതിന്റെയും തുടർന്നുണ്ടായ ഫോൺ സംഭാഷണത്തിന്റെയും വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ അലക്സ് മാമ്പുഴ, മഞ്ജു റഹിം, മോനച്ചൻ, സുനി എ ന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..