കണ്ണൂര്‍> ഡെന്റല്‍ ഡോക്ടറായ മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. ബീഹാറില്‍ പോയതിന് കൃത്യമായ തെളിവ് പൊലീസിന് ലഭിച്ചു.
സംഭവം അത്യന്തം വേദനാജനകമാണ്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടേയും പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തിൽ പങ്കുചേരുന്നു. രഖിലും സുഹൃത്തും ചേര്‍ന്ന് ബീഹാറില്‍ പോയി എന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിച്ചത്. പൊലീസ് ഇന്നുതന്നെ ബീഹാറിലേയ്ക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനസയുടെ നാറാത്തെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു മന്ത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..