29 March Friday

അന്ത്യയാത്രക്കായി അ‍ഴീക്കോടന്‍ മന്ദിരത്തിലേക്ക്; വിലാപയാത്രയെത്തി, പൊതുദർശനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

തലശേരി> ഏറെ കാലം തന്റെ പ്രവർത്തന തട്ടകമായ അഴിക്കോടൻ മന്ദിരത്തിലേക്ക് അന്ത്യയാത്രക്കായി കോടിയേരിയെത്തി. ആനേകായിരങ്ങൾ സാക്ഷിനിൽക്കേ വീട്ടുകാരും ബന്ധുക്കളും പ്രിയ കുടുംബനാഥന് കോടിയേരിയിലെ വീട്ടിൽനിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടിൽനിന്നും കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി സിപിഐ എം ജില്ലാ കമ്മിറ്റി  ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു. ചെറുപ്രായത്തിൽതന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പാർടിക്കും അണികൾക്കും പ്രചോദനമായ കോടിയേരിയെ ഒരു നോക്കുകാണാൻ അഴീക്കോടൻ മന്ദിരത്തിൽ കാത്തുനിന്നവർ മുദ്ര്യാവാക്യം വിളികളോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി.

 കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും തുടർന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെയാണ് അഴിക്കോടൻ മന്ദിരത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11 മുതൽ 2 വരെ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും.



മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ്. അതിരുകൾ മായ്‌ക്കുന്ന സ്‌നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരി ഒരു നോക്കുകാണാൻ എത്തിയവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുണ്ട്‌.



പകൽ 3ന്‌  മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌  കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്‌മൃതിമണ്ഡപവും പണിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top