തൃശൂർ > സിപിഐ എമ്മിന്റെ അഭിപ്രായം കേൾക്കാതെയാണ് സമ്മേളനം സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എങ്കിലും കോടതിയെ മാനിച്ചാണ് കാസർകോട് സമ്മേളനം അവസാനിപ്പിച്ചത്. തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
കോടതി ഇടപെടൽ കാസർകോട് ജില്ലാ സമ്മേളനത്തിന് മാത്രമാണ് ബാധകം. തൃശൂരിന് ബാധകമല്ല. എങ്കിലും തൃശൂർ സമ്മേളനവും വെട്ടിചുരുക്കി, ശനിയാഴ്‌ച അവസാനിപ്പിക്കും. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..