25 April Thursday

പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി ; സ്‌ത്രീയടക്കം 8 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022


കൊച്ചി
മാസങ്ങൾക്കുമുമ്പ്‌ ഒറ്റപ്പാലത്ത്‌ നിന്ന്‌ കാണാതായ പതിനേഴുകാരി കൊച്ചി നഗരത്തിൽ പലയിടത്തായി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ലോഡ്‌ജ്‌ നടത്തിപ്പുകാരിയടക്കം എട്ടുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചയാൾ സമാനമായ കേസിൽ പാരിപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാണ്‌. എറണാകുളം സെൻട്രൽ പൊലീസും  പാലാരിവട്ടം പൊലീസും നാലുപേരെ വീതമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ്‌ വിവരം. തൃശൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്‌ അറസ്‌റ്റിലായവർ.

മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്‌കുമാർ (24), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ ബി സലാം (49), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22)എന്നിവരാണ്  അറസ്‌റ്റിലായത്‌.

2022 ആഗസ്‌തിലാണ്‌ സംഭവം. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ ഒറ്റപ്പാലം പൊലീസ്‌ അന്വേഷിക്കുന്നുണ്ടായിരുന്നു. പാരിപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ഡൊണാൾഡ്‌ വിൽസൺ എന്നയാളാണ്‌ ആദ്യം പീഡിപ്പിച്ചത്‌. തുടർന്ന്‌ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ ജോലി വാഗ്ദാനംചെയ്ത് മനോജ് ഹോട്ടലിൽ എത്തിക്കുകയായിരുന്നു. തുടർന്ന്‌ സലാമിനെ വിളിച്ചുവരുത്തി. ഇവർ ഇരുവരും പീഡിപ്പിച്ചു. പിന്നീട്‌ പരിചയക്കാരായ ലോഡ്ജ് മാനേജർമാരായ ജോഷി, അജിത്‌കുമാർ എന്നിവർക്കും കാഴ്ചവച്ചു. രക്ഷപ്പെട്ട് പാലാരിവട്ടത്തെത്തിയ പെൺകുട്ടിയെ ഗിരിജ അവരുടെ ലോഡ്ജിൽ താമസിപ്പിച്ചു. തുടർന്ന്‌ അച്ചു, നിഖിൽ ആന്റണി, ബിജിൻ മാത്യു എന്നിവർക്ക്‌ കാഴ്‌ചവച്ചു. രാസലഹരി നൽകിയായിരുന്നു പീഡനങ്ങൾ. സംഭവത്തിൽ ഗോഡ്‌വിൻ എന്നയാളെയും ചോദ്യംചെയ്തതായാണ് വിവരം. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top