കൊച്ചി> ബാറിൽവച്ച് ബോധരഹിതയായ മോഡലായ പത്തൊമ്പതുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്‌തത് സുഹൃത്തിന്റെ ഒത്താശയോടെയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചതായും അറസ്റ്റിലായ യുവതി രാജസ്ഥാൻ സ്വദേശിയാണ്. ഡിജെ പാർട്ടിക്കെന്ന വ്യാജേന ബാറിലെത്തിക്കുകയും അവിടെ വച്ച് മദ്യപിച്ച ശേഷം അവശയായ തന്നെ നഗരത്തിലൂടെ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് മോഡലിന്റെ പരാതിയെന്നും കമ്മീഷണർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മോഡൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാക്കനാട് താമസിക്കുന്ന മലയാളി മോഡൽ വ്യാഴം രാത്രി എട്ടരയോടെയാണ് കൊച്ചി കപ്പൽശാലയ്‌ക്കുസമീപത്തെ ബാറിലേക്ക് സുഹൃത്തായ സ്ത്രീക്കൊപ്പം എത്തിയത്. പത്തോടെ ഇവർ ബാറിൽ കുഴഞ്ഞുവീഴുകയായിരുന്നു. താമസസ്ഥലത്തേക്ക് കൊണ്ടുപോകാം എന്നുപറഞ്ഞ് യുവാക്കൾ ഇവരെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയില്ല. തുടർന്ന്, നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..