19 April Friday

കേന്ദ്രസർക്കാർ സംസ്ഥാന പൊതുവിതരണ രം​ഗം തകർക്കുന്നു: മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തിരുവനന്തപുരം> കേന്ദ്രസർക്കാർ സംസ്ഥാനത്തെ പൊതുവിതരണരംഗത്തെ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭിക്കേണ്ട മണ്ണെണ്ണ വിഹിതത്തിൽ നാൽപ്പത് ശതമാനം വെട്ടിക്കുറച്ചു. മണ്ണെണ്ണക്ക് പകരം പെട്രോൾ,ഡീസൽ എന്നിവ ഉപയോഗിക്കാനാണ് കേന്ദ്ര നിർദേശം .മത്സ്യ തൊഴിലാളികളെ അടക്കം പെരുവഴിയിലാക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‌ അർഹമായ മണ്ണെണ്ണ വിഹിതം തുടർച്ചയായി വെട്ടിക്കുറക്കുന്നതിനിടെയാണ് വിലവർധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര പ്രഹരം. ഏഴു മാസത്തിനിടെ റേഷൻ മണ്ണെണ്ണ വില കേന്ദ്ര സർക്കാർ ഇരട്ടിയാക്കി വർധിപ്പിച്ചു. ഒറ്റടയിക്ക്‌ 14 രൂപ വർധിപ്പിച്ചതോടെ വില ലിറ്ററിന്‌ 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.

 കഴിഞ്ഞ നവംബറിൽ  ലിറ്ററിന്‌ 45.55 രൂപയായിരുന്നു. മേയ്‌ മാസം ഒരു ലിറ്ററിന്‌  84 രൂപയായും ജൂണിൽ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം, സംസ്ഥാന സർക്കാർ വില വർധിപ്പിച്ചില്ല.  ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻ കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്‌. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക്  കാർഡുടമകൾക്ക് മണ്ണെണ്ണ  നൽകാനാണ്‌ തീരുമാനം.

വൈദ്യുതീകരിച്ച വീടുള്ള കാർഡുടമയ്‌ക്ക്‌ ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡുടമയ്‌ക്ക്‌ നാലു ലിറ്ററും നൽകണമെങ്കിൽ സംസ്ഥാനത്തിന്‌ മാസം 9276 കിലോ ലിറ്റർ മണ്ണെണ്ണ വേണം. സർക്കാരിനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത  14,481 മത്സ്യബന്ധന യാനങ്ങൾക്കായി   മാസം 8398 കിലോ ലിറ്റർ മണ്ണെണ്ണ വേണം.ഇതിനു പുറമെ കാർഷികാവശ്യങ്ങൾക്ക്‌ 8184 കിലോ ലിറ്റററും ആവശ്യമാണ്‌. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top