തിരുവനന്തപുരം
പൊലീസിനായി വാങ്ങിയ 315 വാഹനം പുറത്തിറക്കി. തൈക്കാട് പൊലീസ് മൈതാനത്തുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ഓഫ് ചെയ്‌തു.
പദ്ധതി വിഹിതം, പൊലീസിന്റെ ആധുനികീകരണ ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽനിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്.
സ്റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി റെസ്പോൺസ് സപ്പോർട് സിസ്റ്റം, ട്രാഫിക് എൻഫോഴ്സ്മെന്റ്, സ്പെഷ്യൽ യൂണിറ്റ് എന്നിവയ്ക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക് വാഹനവും സേനയുടെ ഭാഗമായി. പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളും നിരത്തിലിറങ്ങി. മഹീന്ദ്ര ഥാർ, ബൊലേറോ, എക്സ് യു വി 300, ഗൂർഖ, ബൊലേറോ നിയോ വാഹനങ്ങളും പുറത്തിറക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..