25 April Thursday

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി അനുമതി; യുഡിഎഫ് അനുകൂല മെമ്പർമാരുടെ ഹർജികൾ തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020

കൊച്ചി > കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് യുഡിഎഫ് അനുകൂല സഹകരണ സംഘം മെമ്പർമാർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് സതിശ് നൈനാൻ തള്ളി. തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ചിച്ച 4 ഹർജികളും നിയമപരമായി നില നിൽക്കുന്നതല്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലന്ന വാദം കോടതി തള്ളി.ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി കോടതി വിലയിരുത്തി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാന്നെന്നും അന്തിമ തീർപ്പു് ണ്ടായിട്ടില്ലന്നും അതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കരുതെന്നുമുള്ള വാദവും കോടതി തള്ളി. തെരെഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ അപാകതയില്ലന്നും തെരഞ്ഞെടുപ്പിനായി കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നു o കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും കോടതി നിരസിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദങ്ങളൂം നിലനിൽക്കാന്നതല്ലന്ന് കോടതി പറഞ്ഞു.സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ.രവീന്ദ്രനാഥ്, സഹകരണ വകുപ്പ് സ്പെഷ്യൽ ഗവ പ്ലീഡർ കെ.എസ്.മുഹമ്മദ് ഹാഷിം എന്നിവരും സഹകരണ തെരഞ്ഞെടപ്പ് കമ്മീഷനു വേണ്ടി സീനിയർ അഭിഭാഷകൻ ടി.എ.ഷാജി, അഡ്വ.ലക്ഷമി നാരായണൻ എന്നിവരും ഹാജരായി. കേരള ബാങ്കിനു വേണ്ടി സീനിയർ അസ്വക്കേറ്റ് കെ.ഗോപാലകൃഷ്ണക്കുറുപ്പ് , അഡ്വ.ഗിൽബർട്ട് കൊറായ എന്നിവർ ഹാജരായി.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല്‍ ചെയ്ത റിട്ടു ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍ക്കാരിന് നടപടി തുടരാം.

ജസ്റ്റിസ് സതീഷ് നൈനാന്റെ യാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പു നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top