തിരുവനന്തപുരം> കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല. പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ നീക്കം ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു. നടപടി സ്വീകരിക്കാത്ത പക്ഷം കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും. സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വൈസ് ചാന്‍സര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദം കേരള യൂണിവേഴ്സിറ്റിക്ക് വലിയ അവമധിപ്പുണ്ടാക്കിയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ താത്ക്കാലിക ചുമതല വഹിക്കുന്ന ഷൈജുവിന്റെ നടപടി ഗുരുതരമാണ്. ശക്തമായ നടപടിയെടുക്കാനാണ് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഷൈജുവിനെ പരീക്ഷ ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..