20 April Saturday

കശ്‌മീർ റിക്രൂട്ട്മെന്റ് കേസ്‌: തടിയൻ്റവിടെ നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

കൊച്ചി> കശ്മീർ റിക്രൂട്ട്മെന്റ്‌ കേസിൽ തടിയൻ്റവിടെ നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മൂന്നു പേരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കണ്ണൂർ ഉറുവച്ചാൽ സ്വദേശി
എം.എച്ച് ഫൈസൽ, പതിനാലാം പ്രതി കണ്ണൂർ പൊന്തവളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമർ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.

എല്ലാ പ്രതികളുടെയും ശിക്ഷ ജീവപര്യന്തമാക്കി സ്ഥിരപ്പെടുത്തി. ചില പ്രതികൾക്ക് വിചാരണക്കോടതി ഇരട്ട ജീപര്യന്തം വിധിച്ചിരുന്നു. കേസിൽചില വകുപ്പുകൾ ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ  എൻഐഎ സമർപ്പിച്ച അപ്പീലും ഹൈക്കോടതി അനുവദിച്ചു.കേസിൽ പ്രതികൾക്കെതിരെ തെളിവുണ്ടെന്ന എൻഐഎ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് പ്രതികൾ യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ആയുധപരിശീലനം നൽകിയതിനും തെളിവുണ്ടന്നും കോടതി വ്യക്തമാക്കി. പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളും നിയമവിരുദ്ധ നിരോധന പ്രവർത്തന നിയമത്തിൻ്റെ പരിധിയിൽവരുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതി തടിയൻ്റവിടെ നസീർ ഭരണകൂടത്തിനെതിരെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിന് ശ്രമിച്ചന്നും മറ്റ് പ്രതികൾ നസീറുമായി ഗൂഡാലോചന നടത്തിയതിനും നസീറിനെ സഹായിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ എൻ.ഐ.എ കോടതി വിധിക്കെതിരെ പ്രതികളും ദേശീയ അന്വേഷണ ഏജൻസിയും ൽകിയ അപ്പീലുകളാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും  സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പ്രധാന പ്രതികളായ തടിയന്റവിട നസീർ, സർഫറസ് നവാസ്, സാബിർ പി. ബുഹാരി, അബ്ദുല്‍ ജലീല്‍, അബ്ദുൽ ജബ്ബാർ എന്നിവരടക്കം ശിക്ഷിക്കപ്പെട്ട 13 പ്രതികളും അപ്പീൽ നൽകിയിരുന്നു.

പ്രതികൾക്കെതിരെ  ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെയാണ് എൻ.ഐ.എയുടെ അപ്പീൽ. കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ മതപഠന  ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കശ്മീരിൽ സൈന്യത്തെ നേരിടാൻ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചത് '

24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ കശ്മീരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു. കൊല്ലപ്പെട്ട നാലുപ്രതികൾ ബി.എസ്.എൻ.എൽ നമ്പറിൽനിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എൻ.ഐ.എ കണ്ടെത്തലിനെത്തുടർന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്‍റെ രേഖകൾ വിചാരണക്കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയിരുന്നു.

തെളിവുനിയമപ്രകാരം ബി.എസ്.എൻ.എൽ അധികൃതർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകർ തർക്കമുന്നയിച്ചു. ഇതിൽ വ്യക്തത വരുത്താൻ കശ്മീർ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും അധിക തെളിവായി പരിഗണിക്കുകയുമായിയ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top