കരിപ്പൂർ> കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 869 ഗ്രാം സ്വർണ്ണം പിടികൂടി. 48.45 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. കോഴിക്കോട് നരിക്കുനി സ്വദേശി തെക്കേ ചേനങ്ങരഷറഫുദ്ധീൻ (24) ആണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പിടിയിലായത്.
ദുബായിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കടത്തിയത്. സ്വർണ്ണം നാട്ടിലെത്തിച്ചാൽ 70000 രൂപ കള്ളകടത്ത് സംഘം വാഗ്ദാനം ചെയ്തതായി ഷറഫുദ്ധീൻ മൊഴി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..