പാലക്കാട്
തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍.
പോക്സോ കേസിൽ കമീഷന് നിയമപരമായി ഇടപെടാനാകില്ല. കേട്ടുകേൾവിയില്ലാത്ത സംഭവമായതിനാൽ പൊലീസ് വിശദമായ പരിശോധന നടത്തണം. ലോക്ക്ഡൗണിൽ സ്ത്രീകളുടെ മാനസിക സംഘർഷം കുറയ്ക്കാൻ കമീഷൻ നിയോഗിച്ച കൗൺസലർമാരുടെ സേവനം തുടരും. വനിതാ കമീഷനുമുന്നിൽ നിരവധി സ്വത്ത് സംബന്ധമായ കേസുകളും വരുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. സ്ത്രീകളുടെ അധ്വാനത്തിന്റെ വിലമതിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസ് രമണയുടെ വിധി കമീഷൻ സ്വാഗതം ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..