18 April Thursday

തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

കാസര്‍കോട്> നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്  സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ  കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍   ചോദ്യം ചെയ്യലിന് ഹാജരായി . ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പകല്‍ 11  ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍  മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി  തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്റെ  പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകയില്‍ വൈന്‍ ഷോപ്പും വഗ്ദാനം ചെയ്തുവെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 21ന്  രാവിലെ സ്വര്‍ഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ സുന്ദരയെ നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോയി പൈവളിഗെ ജോഡ്ക്കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തടങ്കലില്‍ വെച്ച് പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. ഞായറാഴ്ച ആയതിനാല്‍ പത്രിക പിന്‍വലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി.

മാര്‍ച്ച് 22ന് കാസര്‍കോട് താളിപ്പടുപ്പില്‍ കെ സുരേന്ദ്രന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ചാണ്  പത്രിക പിന്‍വലിപ്പിക്കാനുള്ള അപേക്ഷയില്‍ സുന്ദരയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒപ്പീടിച്ചത്.  പിന്നീട്  ബിജെപി നേതാക്കള്‍ക്കൊപ്പം കാസര്‍കോട് കലക്ടറേറ്റിലെത്തിയ സുന്ദര  പത്രിക പിന്‍വലിച്ചു. കാഞ്ഞങ്ങാട് മുന്‍സിഫ് കോടതിയില്‍ സുന്ദര രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ്‌കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുളരീധര യാദവ് എന്നിവരെ  ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top