തിരുവനന്തപുരം > കേരള രാഷ്‌ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്‌ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ.
വഴിതെറ്റിയ വ്യക്തിയുടെ ജൽപനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്‌ട്രീയത്തിൽമുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻകടന്നുവന്ന വഴിയും നിരീക്ഷിച്ചാൽഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും. രാഷ്‌ട്രീയമായി നേരിടാൻകഴിയാതാകുമ്പോൾവ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്‌ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾആണ് സമീപകാലത്ത് കോൺഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ രാഷ്‌ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾസുധാകരന് പഠിക്കുകയാണെങ്കിൽകോൺഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂ.
തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താൽപര്യം ഉണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ മര്യാദയ്‌ക്ക് സംസാരിച്ചില്ലെങ്കിൽജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..