കൊച്ചി
ഡോ. ജോ ജോസഫിന്റെ സേവനം ആരോഗ്യരംഗത്തേക്കാൾ ഏറെ സാമൂഹികരംഗത്ത് ആവശ്യമുള്ള സമയമാണിതെന്ന് ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. 10 വർഷംമുമ്പാണ് അദ്ദേഹത്തെ ആദ്യമായി ലിസി ആശുപത്രിയിൽ കാണുന്നത്. ഊർജസ്വലതയോടെ ജോലിക്ക് എത്തുന്ന ചെറുപ്പക്കാരനെയാണ് അന്ന് കാണാനായത്. ആ ഊർജം ഇന്നും അദ്ദേഹത്തിൽ നിലനിൽക്കുന്നുണ്ട്. സമൂഹത്തിനു കൂടുതൽ നന്മചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നും തൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..