29 March Friday

ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു - സ്വകാര്യ 
പങ്കാളിത്തം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


നെടുമ്പാശേരി
ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു-–-സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യമെന്ന് ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുമേഖലാ കാലിത്തീറ്റ ഉൽപ്പാദകരായ കേരള ഫീഡ്സ് സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് സമ്മേളനവും "ലയം–-2023' മികച്ച കർഷകർക്കും ഡീലർമാർക്കുമുള്ള പുരസ്കാര സമർപ്പണവും നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാലുൽപ്പാദനം സ്വയംപര്യാപ്തതയിലെത്താൻ ക്ഷീര സഹകരണസംഘങ്ങളുടെ പങ്ക് പ്രധാനമാണ്. സംഘങ്ങളുടെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് കൊണ്ടുവരികയാണ്‌ സമ്മേളനത്തിന്റെ ലക്ഷ്യം. കേരള ഫീഡ്സിന്റെ സ്വകാര്യ ഡീലർമാരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് എത്തിക്കണം. കാലിത്തീറ്റയുടെ ഗുണമേന്മ ഉറപ്പാക്കുന്ന നിയമനിർമാണത്തോടെ പുറത്തുനിന്നുള്ള ഗുണമേന്മ കുറഞ്ഞ കാലിത്തീറ്റയുടെ വരവ് കുറയ്ക്കാനാകും. ക്ഷീരകർഷകർക്ക് ലാഭകരമായി വ്യവസായം നടത്താൻ മിൽമ ഉൽപ്പന്നങ്ങൾ വ്യാപകമാക്കണം.

സ്കൂളുകളിൽ മിൽമ ബൂത്തുകൾ തുടങ്ങാനുള്ള പദ്ധതി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകനെന്നത് മഹത്തായ ബഹുമതിയാണെന്ന് അനുഭവം പഠിപ്പിച്ചതായി കേരള ഫീഡ്സ് ബ്രാൻഡ് അംബാസഡർ നടൻ ജയറാം പറഞ്ഞു. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ അധ്യക്ഷനായി. എംഡി ഡോ. ബി ശ്രീകുമാർ, അസിസ്റ്റന്റ്‌ ജനറൽ മാനേജർ ഉഷ പത്മനാഭൻ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, പി എൻ ബിനു, ഡോ. ആർ രാജീവ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top