വണ്ടൻമേട്> ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ ലഹരി മരുന്ന് ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. കഴിഞ്ഞെ ഫെബ്രുവരി 24 നാണ് വാഹനത്തിൽ മാരക ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ശ്രമിച്ച സംഭവത്തിൽ വീട്ടമ്മ സൗമ്യ സുനിൽ അറസ്റ്റിലാവുകയായിരുന്നു.
കാമുകന്റെ സഹായികളായ ഷാനവാസ്, ഷെഫീൻ ഷാ എന്നിവർ പിടിയിലായിരുന്നു. ഇവരായിരുന്നു സൗമ്യക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത്. മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശ മലയാളി വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..