കൊച്ചി
സഭാതർക്കം തീർക്കാൻ ആർക്കും താൽപ്പര്യമില്ലെന്ന് ഹൈക്കോടതി. ഇതിന്റെ ഭാഗമായി ചിലർ കേസിൽ അനാവശ്യമായി ഇടപെടുകയാണെന്നും ചിലർ ജഡ്ജിമാർക്ക് കത്ത് അയക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വടവുകോട് അടക്കം എട്ട് പള്ളികളുടെ പൊലീസ് സംരക്ഷണ ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
എല്ലാവരുടെയും വിശ്വാസം കാത്തുസൂക്ഷിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. ചിലർ ടിവി ചാനലുകളിൽ കോടതിയെ കരിവാരിത്തേക്കുകയാണ്. ഈ കോടതിക്ക് ഈ കേസ് കേൾക്കാൻ ആകില്ലെന്ന വാദം അംഗീകരിക്കില്ല. ഈ കേസ് കേൾക്കുന്നതിൽനിന്ന് പിൻവാങ്ങാനോ ആർക്കെങ്കിലുമെതിരെ കോടതിയലക്ഷ്യകേസ് എടുക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 15ന് നടന്ന യോഗത്തിൽ തീരുമാനമുണ്ടായില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
മധ്യസ്ഥന്റെ സാന്നിധ്യത്തിൽ സംസാരിക്കാമെന്നാണ് ഇരുവിഭാഗവും വാക്കാൽ പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്തമാസം പത്തിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..