ബംഗളൂരു> ബംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് ഇരുപത്തിരണ്ടുകാരിയായ പെൺകുട്ടിയെ ടാക്‌സി ഡ്രൈവറും കൂട്ടാളിയും ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. സുഹൃത്തിനെ സന്ദർശിക്കാനായി ബൈക്ക് ടാക്‌സി ബുക്ക് ചെയ്‌ത യുവതിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ശേഷം കൂട്ടാളിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇവിടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. പിറ്റേന്ന് ബോധംവന്നശേഷം പെൺകുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു.
റാപ്പിഡോ’ എന്ന റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനിൽ ബൈക്ക് ബുക്ക് ചെയ്തിരുന്നത്. യുവതിയുടെ പരാതിയിൽ ബംഗളൂരു സ്വദേശികളായ രണ്ട് പ്രതികളെയും പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെയും അറസ്റ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..