മാള > എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും കെഎസ്‌യു നേതാവുമായ നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസിൽ അറസ്‌റ്റിൽ. തൃശൂര്‍ മാള സ്വദേശിയുടെ കാർ വാടകക്കെടുത്ത് പണയം വച്ചെന്നതാണ് കേസ്.
നിതിൻ ഉൾപ്പെടെ രണ്ടുപേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ധീരജ് വധക്കേസിലെ നാലാം പ്രതിയാണ് നിതിന്‍. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. വാടകയ്‌ക്കെടുത്ത കാർ എറണാകുളത്ത് കൊണ്ടുപോയി നാല് ലക്ഷം രൂപയ്‌ക്കാണ് നിതിൻ പണയം വച്ചത്. ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..