കോഴിക്കോട് > വിനോദയാത്രക്കിടെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മുസ്ലിംലീഗ് പ്രവർത്തകനായ അധ്യാപകൻ റിമാൻഡിൽ. തിരൂർ വൈരങ്കോട് സ്വദേശി കമറുദ്ദീൻ പരപ്പിലിനെ (37) യാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സൗത്ത് എസിപി എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കമറുദ്ദീനെ പിടികൂടിയത്.
2019 ഡിസംബറിൽ ഉഡുപ്പി കുടജാദ്രിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പെൺകുട്ടിയെ ബസിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ബസിന്റെ പിൻസീറ്റിലിരുന്ന പെൺകുട്ടിയെ അധ്യാപകൻ അടുത്തേക്ക് വിളിച്ചിരുത്തിയാണ് ഉപദ്രവിച്ചത്. ലൈംഗികമായി ഉപദ്രവിച്ചെന്ന് പെൺകുട്ടി ഹോസ്‌റ്റലിൽ ഒപ്പം താമസിക്കുന്നവരെ അറിയിച്ചു. കോളേജ് അധികൃതർക്ക് പരാതിയുംനൽകി. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും പ്രിൻസിപ്പലിന് പരാതിനൽകി. കോളേജിന്റെ ആഭ്യന്തര കമ്മിറ്റി അന്വേഷിച്ച് കുറ്റക്കാരനാണെന്ന് കണ്ടതോടെ ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..