കൊച്ചി > മസ്‌തിഷ‌്കജ്വരം ബാധിച്ച‌് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക‌് നിപ വൈറസ‌് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ആശുപത്രി അധികൃതർ അറിയിച്ചു. രോഗബാധ കത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ കൂടുതൽ പരിശോധനക്ക‌് സാമ്പിൾ ശേഖരിച്ചു.സമൂഹ മാധ്യമങ്ങൾ വഴിയും, ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും നിപ സ്ഥിരീകരിച്ചെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പറവൂർ വടക്കേക്കരയിൽ നിന്ന‌് കഴിഞ്ഞ 30 നാണ‌് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. രോഗബാധ കണ്ടെത്താൻ ആശുപത്രിയിലെ പരിശോധനകളിലൂടെ കഴിയാത്തതിനെ തുടർന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം കെ കുട്ടപ്പനെ വിവിരമറിയിക്കുകയായിരുന്നു. ഡിഎംഒ എത്തി പരിശോധനക്ക‌് രോഗിയിൽ നിന്ന‌് സാമ്പിളുകൾ ശേഖരിച്ചു. ഇത‌് ആലപ്പുഴയിലെയൊ മണിപ്പാലിലെയൊ വൈറൊളജി ഇൻസ‌്റ്റിറ്റ്യൂട്ടിലേിക്ക‌് വിദഗ‌്ദ പരിശോധനക്ക‌് അയക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..