തിരുവനന്തപുരം> ‘മുത്തച്ഛന്റെ കൂടെ ഹൈദരാബാദിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ പലപ്പോഴും ഞങ്ങൾ കൊച്ചുമക്കൾ ഉറക്കത്തിലായിരിക്കും. ഉണരുമ്പോൾ മിക്കവാറും അർധരാത്രി. കേരളത്തിലെ ഏതെങ്കിലും ദേശാഭിമാനി ഓഫീസിനു മുന്നിലാകും വണ്ടി എത്തുക. പത്രം അച്ചടിക്കുമ്പോൾ ഉണ്ടാകുന്ന ആ മണം എന്റെ ബാല്യത്തിൽ എന്നെ സ്‌പർശിച്ചതും ജീവിതത്തിലെന്നും ഞാൻ കൊതിക്കുന്നതുമാണ്..’- ഇ എം എസിന്റെ കൊച്ചുമകൾ പ്രൊഫ. സുമംഗല പറഞ്ഞു.
ഞായറാഴ്‌ചയാണ് ഇ എം എസിന്റെ മകൾ ഡോ. ഇ എം മാലതിയുടെ മകളായ സുമംഗലയും അനിയൻ ഹരീഷും ദേശാഭിമാനി സന്ദർശിച്ചത്. വെള്ളിയാഴ്‌ച അന്തരിച്ച പ്രശസ്‌ത ആണവശാസ്‌ത്രജ്‌ഞൻ ഡോ. എ ഡി ദാമോദരന്റെ മക്കളാണ് ഇരുവരും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും അച്ചടി മാധ്യമങ്ങളുടെ സമകാലിക വെല്ലുവിളികളെക്കുറിച്ചും ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഡൽഹിയിലെ റൂറൽ അഫയേഴ്‌സ് എഡിറ്റർകൂടിയ ഹരീഷും സംസാരിച്ചു. എൺപതാം വാർഷികം ആഘോഷിക്കുന്ന ദേശാഭിമാനിക്ക് ആശംസകൾ നേർന്നാണ് സുമംഗലയും ഹരീഷും മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..