ചാലക്കുടി> മലക്കപാറയില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണമുണ്ടായത്.
തോട്ടം തൊഴിലാളിയുടെ വീടിന്റെ പുറക് വശത്തെ വാതില്‍ ആന തകര്‍ത്തു. വീടിന്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ നിന്നും വെള്ളം കുടിച്ച് ആന മടങ്ങുകയായിരുന്നു.
ലയങ്ങള്‍ കാട്ടാന ഭീഷണിയിലാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.വൈകിട്ട് ആനയെ തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് ഓടിച്ചിരുന്നതായും അവര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..