തിരുവനന്തപുരം
കേരളം ഇനി സമ്പൂർണ ഇ–- ഗവേണൻസ് സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ–-- സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ് ഇത് സാധ്യമാക്കിയത്. സമ്പൂർണ ഇ–--ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ–- -ഗവേണൻസിന് സാധിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകും. ഫയൽ നീക്കത്തിനായി ഇ–-- ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു. ഇ–-- ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റം (ഇ–- -കോർട്ട്), കെ- സ്വിഫ്റ്റ്, ഇ–- -ഹെൽത്ത്,- ഇ-–- പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇ–- ആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ കെ ഫോണിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ മുൻവർഷങ്ങളിൽ നടത്തിയ ദേശീയ ഇ–-- സർവീസ് ഡെലിവറി അസസ്‌മെന്റ് സർവേകളിൽ കേരളം മുന്നിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..