കോഴിക്കോട്> കൊറിയർ സർവീസ് വഴി വിദേശത്തുനിന്ന് വരുത്തിയ 320 എൽഎസ്‌ഡി സ്റ്റാമ്പുമായി കൊളത്തറ സ്വദേശി സൽമാൻ ഫാരീസ് (25) അറസ്‌റ്റിൽ. പാർസൽ വാങ്ങി മടങ്ങുന്നതിനിടെയാണ് അറസ്‌റ്റിലായത്. പിടികൂടുമ്പോൾ 10 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ഡിജിറ്റൽ ത്രാസ് എന്നിവയും കൈവശമുണ്ടായിരുന്നു.
സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ പാർടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടികൂടിയ ലഹരി വസ്‌തുക്കൾക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരും. സംസ്ഥാന എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസി. എക്സൈസ് കമീഷണർ അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കേസ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത്ബാബുവിന് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..