25 April Thursday

'വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്‌ത് വെച്ചതല്ലേ... കാര്‍ കണ്ട് എന്റെ കിളിപോയി'; കിരൺകുമാറിന്‍റെ ശബ്‌ദ‌രേഖ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊല്ലം> വിസ്‌മ‌യ കേസിൽ തിങ്കളാഴ്‌‌ച വിധി പറയാനിരിക്കെ ഭർത്താവ് കിരൺ കുമാർ സ്‌‌ത്രീധനത്തെച്ചൊല്ലി തർക്കിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. തനിക്ക് ഇഷ്‌ടപ്പെട്ട കാറല്ല സ്‌ത്രീധനമായി ലഭിച്ചതെന്നും വിസ്‌മയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്നും കിരൺ കുമാർ പറയുന്നു.

'വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്‌ത് വെച്ചതല്ലേ...പിന്നെ എന്താണ് ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി'- എന്നിങ്ങനെയുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. നേരത്തെ കിരൺ കുമാർ തന്നെ ഉപദ്രവിക്കുകയാണെന്ന് വിസ്‌മ‌‌‌‌യ അച്ഛനോട് പരാതിപ്പെടുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു.

'ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല. എന്നെകൊണ്ട്‌ പറ്റത്തില്ല അച്ഛാ. എനിക്ക് പേടിയാ. നോക്കിക്കോ..' എന്നായിരുന്നു വിസ്മയ അച്ഛനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ സംഭാഷണം നടന്നത്. വിസ്‌മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നതിന്റെ തെളിവാണ്‌ ശബ്‌ദസന്ദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top