29 March Friday

കോൺഗ്രസുകാർ വീണ്ടും വീണ്ടും കൊല്ലാക്കൊലചെയ്യുന്നു; വിങ്ങിപ്പൊട്ടി രക്‌തസാക്ഷി ധീരജിന്റെ അച്ഛനും അമ്മയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കണ്ണൂർ> മകനെ  കൊന്നു തള്ളിയിട്ടും കോൺഗ്രസുകാർ വീണ്ടും തുടരുന്ന അപമാനത്തിൽ മനംനൊന്ത്‌  രക്‌തസാക്ഷി ധീരജിന്റെ അച്ഛനും അമ്മയും മാധ്യമങ്ങൾക്ക്‌ മുന്നിൽ വിങ്ങിപ്പൊട്ടി .

കെ സുധാകരനും കോൺഗ്രസ് നേതാക്കളും തുടർച്ചയായി അപമാനിക്കുന്നുവെന്നും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും അച്ഛൻ രാജേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘‘പ്രതിഷേധിച്ച എസ്‌എഫ്‌ഐ പിള്ളേർക്ക്‌ ധീരജിന്റെ അനുഭവമാണുണ്ടാവുകയെന്നാണ്‌ കഴിഞ്ഞ ദിവസം ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു പറഞ്ഞത്‌.
ധീരജ്‌ കള്ളും കഞ്ചാവുമടിച്ച്‌ നടക്കുന്നവനാണെന്നും പറഞ്ഞു.  സഹിക്കാവുന്നതിലുമപ്പുറമാണിത്‌. ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ഒരു ആശ്വാസവാക്ക്‌ പോലും പറയാത്ത ഇവർ   വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്‌.  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞത്‌  ഇരന്നുവാങ്ങിയ മരണമെന്നല്ലേ അതിന്റെ അർഥം എന്താ അവർ തന്നെ കൊന്നുവെന്നല്ലേ. സഹിക്കാനാവാത്തുകൊണ്ടാണ്‌ ഇപ്പോൾ ഇത്‌ മാധ്യമങ്ങൾക്ക്‌ മുന്നിൽ പറയേണ്ടി വന്നത്‌. ’’ രാജേന്ദ്രൻ പറഞ്ഞു.  കോൺഗ്രസ്‌ നേതാക്കൾക്കും മക്കൾക്കാണ്‌ ഇത്‌ സംഭവിച്ചതെങ്കിൽ ഇങ്ങനെ പറയുമോ ധീരജിന്റെ അമ്മ പുഷ്‌കലയും നിറകണ്ണുകളോടെ ചോദിച്ചു.

ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥിയുംഎസ്‌എഫ്‌ഐ പ്രവർത്തകനുമായ  ധീരജ്‌ രാജേന്ദ്രനെ കഴിഞ്ഞ ജനുവരി പത്തിനാണ്‌ കെഎസ്‌യു യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കുത്തിക്കൊന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top