20 April Saturday

ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ സെപ്തംബർ 15ന് സിപിഐ എം പ്രതിഷേധ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

തിരുവനന്തപുരം > ഡൽഹിയിലെ വർഗ്ഗീയ കലാപത്തിന്റെ ഗൂഢാലോചന കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സിപിഐ എം പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സെപ്തംബർ 15ന് വൈകുന്നേരം 5 മുതൽ 5.30 വരെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധം.

ഡൽഹി പൊലീസ് നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു മോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഗമാണിത്. പൗരത്വ ഭേദഗതി നിയമം മുസ്ലീം ജനവിഭാഗത്തിനെതിരാണെന്ന് പ്രചരിപ്പിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്ന്, അമ്പതിലേറെ  പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി ംപാലീസാണ് ഇപ്പോൾ രാഷ്ട്രീയ ദാസ്യം കാണിക്കുന്നത്.
സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള മൗലികാവകാശത്തെ പോലും  നിഷേധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ ലംഘനമാണ്.

സിപിഐ എം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർടി ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം. ഏതു ഭീഷണിയെയും കൂസാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.  രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top