കൊച്ചി> ക്രൈം യുട്യൂബ് ചാനലിന്റെ രീതിക്കനുസരിച്ച് അശ്ലീലച്ചുവയുള്ള വീഡിയോ ചെയ്യാൻ ടി പി നന്ദകുമാർ നിരന്തരം നിർബന്ധിച്ചിരുന്നതായി പരാതിക്കാരി. ദിവസവും 25 വീഡിയോ ചെയ്യാനുള്ള കരാറിലാണ് ജോലിക്കെടുത്തത്. വീഡിയോ ഇടുമ്പോൾ അശ്ലീലച്ചുവയുള്ള ചിത്രവിവരണം (തമ്പ് നെയിൽ) വേണമെന്ന് വാശിപിടിച്ചു. വനിതാമന്ത്രിക്കെതിരായ വാർത്തയ്‌ക്ക് മോശമായ തമ്പ് നെയിൽ നൽകാൻ നിർബന്ധിച്ചു. അതിന് വിസമ്മതിച്ചപ്പോൾ അസഭ്യം പറഞ്ഞു. ചെയ്‌തിട്ട് പോയാൽ മതിയെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഭക്ഷണം കഴിക്കുമ്പോൾപ്പോലും സഹപ്രവർത്തകരുടെ മുന്നിൽവച്ച് അപമാനിച്ചു. മാനസികവിഷമം താങ്ങാനാവാതെ മെയ് 24ന് ജോലി നിർത്തി. തുടർന്ന്, വാട്‌സാപ്പിൽ ശബ്ദസന്ദേശം അയച്ചായി ഭീഷണി. ഒരിടത്തും ജോലി ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. കേട്ടെന്ന് മനസ്സിലാക്കിയ ഉടനെ ശബ്ദസന്ദേശം ഡിലീറ്റ് ചെയ്‌തു. നന്ദകുമാറിന്റെ കൂട്ടാളികളുടെ മുന്നിൽവച്ചും പലപ്പോഴും അസഭ്യം വിളിച്ചു. നന്ദകുമാർ കൂട്ടാളികളുമായി ചെയ്‌തുകൂട്ടിയ കാര്യം ഏറ്റുപറഞ്ഞതിന് താൻ സാക്ഷിയാണ്. ഓഫീസില്‍ എത്താറുള്ള പല വിഐപികളെയും തനിക്കറിയാം. ഏല്ലാ തെളിവും കൈമാറിയിട്ടുണ്ട്. നീതി കിട്ടാന്‍ ഏതറ്റംവരെ പോകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..