പാറശാല > സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഞായറാഴ്‌ച സമാപിക്കും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. ചർച്ചയിൽ 39 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മറുപടി പറഞ്ഞു. ഞായറാഴ്‌ച ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. കെ സി വിക്രമൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും.
കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ സമാപന പൊതുസമ്മേളനം വെർച്വലാക്കി. വൈകിട്ട് നാലിന് കാട്ടാക്കട ശശി നഗറിൽ (ജയമഹേഷ് ഓഡിറ്റോറിയം) കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് സമൂഹമാധ്യമങ്ങൾ വഴി തത്സമയം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട് എൻ കൃഷ്‌ണൻ നായർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി, ടി എൻ സീമ എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..