കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം ബുധനാഴ്‌ച പൊതുസമ്മേളനത്തോടെ സമാപിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് കേന്ദ്രീകരിച്ച റാലിയും പ്രകടനവും ഒഴിവാക്കിയാണ് സമാപന സമ്മേളനം. വൈകിട്ട് നാലിന് ഇ എം എസ് നഗറിൽ (കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം) പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും. പൊതുയോഗം ഓൺലൈനായി കാണാൻ 2000 കേന്ദ്രത്തിൽ സൗകര്യമൊരുക്കും.
മൂന്നുദിവസത്തെ പ്രതിനിധിസമ്മേളനം ബുധനാഴ്‌ച ഉച്ചയോടെ എം കേളപ്പൻ നഗറിൽ സമാപിക്കും. രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച ചൊവ്വാഴ്‌ച പൂർത്തിയായി. 37 പ്രതിനിധികൾ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ മറുപടി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..