തിരുവനന്തപുരം> സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ തീയറ്റർ) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരൻ പതാക ഉയർത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. നഗറിൽ സ്ഥാപിക്കാനായി, രക്തസാക്ഷി ജയപ്രകാശ് സ്മൃതി മണ്ഡപത്തിൽനിന്ന് മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം രാവിലെ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പുഷ്പാർച്ചന നടത്തുന്നു
വൈകിട്ട് നാലിന് ടാഗോർ തീയേറ്ററിൽ ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും' സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രഭാഷണം നടത്തും.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽകുമാർ അഞ്ജാൻ സംസാരിക്കും. രണ്ടിനും മുന്നിനും പ്രതിനിധി സമ്മേളനം തുടരും. രണ്ടിന് വൈകിട്ട് ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും ’സെമിനാർ ഡോ. വന്ദന ശിവ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..